2009, നവംബർ 14, ശനിയാഴ്‌ച

"പ്രാണനാഥാ"

"ജീവിതത്തില്‍ ഇതു വരെ ഒരു പെണ്ണും പ്രാണനാഥാ എന്നു വിളിച്ചിട്ടില്ല" എന്നാണു് ബഷീര്‍ തന്റെ 'പ്രേംപാറ്റ' എന്ന കഥയില്‍ പരിഭവിക്കുന്നത്. കല്യാണം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നാല്‍ തന്റെ ഭാര്യ എന്നു പറയുന്ന 'പഹച്ചി' പോലും തന്നെ ഒന്നു പ്രാണനാഥാ എന്നു വിളിച്ചിട്ടില്ല. ഈ പ്രാണനാഥാ വിളിയൊക്കെ കഥകളിലും സിനിമയിലുമൊക്കെ മാത്രമേ കാണുകയുള്ളൂവായിരിക്കും, അല്ലേ? ജീവിതത്തില്‍ പിന്നെ എന്തായിരിക്കും വിളിക്കുന്നത്? എന്തായാലും ബഷീര്‍ ഒരു പതിനാലുകാരിയെക്കൊണ്ട് തന്നെ ഒരു തവണ ഒന്നു പ്രാണനാഥാ എന്നു വിളിപ്പിക്കാന്‍ ശ്രമിക്കുകന്നതും, അതിനായി ഒരു പാറ്റയെ കാട്ടി അവളെ പേടിപ്പിക്കുന്നതും, അത് പിന്നെ രസകരവും ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ സംവാദങ്ങളിലേക്ക് അവരെ കൊണ്ടെത്തിക്കുന്നതും ആണു് ബഷീറിന്റെ 'പ്രേംപാറ്റ'യുടെ ഇതിവൃത്തം. വായിച്ചു കുറേ വര്‍ഷങ്ങള്‍ക്കു ശേഷവും ഗൃഹാതുരത്വമുയര്‍ത്തുന്ന ഒരു വികാരമായി ഈ പുസ്തകം മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഇതേ പുസ്തകത്തില്‍ ഉള്ള മറ്റു കഥകളും ഏറെ നന്നായിരുന്നു. മനസ്സിലിനിയും സംശയം ബാക്കി: 'എന്തായിരിക്കും ജീവിതത്തില്‍ വിളിക്കുന്നത്?'

1 അഭിപ്രായം:

  1. ഇവിടെയെത്തിയപ്പോള്‍ ഞാന്‍ അറിയാതെ...
    പിറകോട്ടു പോയി....


    കുറേ എഴുതുക...
    എല്ലാ ഭാവുകങ്ങളും!!

    മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍ സ്വാഗതാര്‍ഹം